Thursday, January 8, 2009

തിയോ വാന്‍ഗോഗിന്

തിരശീലയ്ക്കു തീപ്പിടിപ്പിച്ച
‌അവന്‍റെ സിനിമ‌
പൊടുന്നനെയാണ് തുടങ്ങിയത്.
കഥാപാത്രങ്ങളൊക്കെ
തിരയിരന്പം നിറഞ്ഞ കണ്ണുകളാല്‍
ഇടയ്ക്കിടെ
തിരശീലയില്‍ വന്ന്
കാണികളെ തുറിച്ചു നോക്കിയിരുന്നു…


കലാപങ്ങളുടെ കാലം വരുമെന്ന്
അവര്‍ നിശബ്ദമായി.
കഠാരമൂര്‍ച്ചയുള്ള ഫ്രയിമുകള്‍
നിമിഷങ്ങളുടെ ഇടവേളയില്‍
തിരശീലയിലേക്കു തെറിച്ചു വന്നു.
കാണികള്‍,
കാഴ്ചയുടെ മഹാമൗനത്തിലേക്ക്
പോട്ടിവീണു, നിലവിളിച്ചു.


അവര്‍ക്കിടയില്‍
തിരിച്ചറിയപ്പെട്ട്
അവനുമുണ്ടായിരുന്നു.
അവന്‍റെ കൈയ്യൊപ്പുള്ള
അവസാന ഫ്രയിമിലേക്ക്
ഒരു ഉടലില്ലാത്ത തല തെറിച്ചെത്തി
അവന്‍റെ!


പുഷ്പിച്ച മെഴുകുതിരികള്‍
അവന്‍റെ നെഞ്ചില്‍ കുത്തിനിര്‍ത്താന്‍
ഞാന്‍ പണിപ്പെട്ടു.
മരിച്ചവരുടെ സമുദ്രമെന്ന വീശിയെറിഞ്ഞു
പലപ്പോഴും.
ലവണ ഗന്ധമുള്ള കടല്‍ക്കിഴവന്‍റെ
ഉരുവേറി തീരമണിഞ്ഞു.
(മരണനേരം നാവിലുപ്പെന്ന്
മരിച്ചു പോയ കവിത)


ഒരു കടല്‍ ദൂരമപ്പുറം കണ്ടു
അവനൊരു തിര.
തിരയിലൊരു പേര്.
തിയോവാന്‍ഗോഗ്
അവനൊഴിഞ്ഞ് മറ്റൊരു തിര
കെന്‍സാരോവിവ.
ഒരു മിഴിദൂരമിപ്പുറം തീരത്ത്
തിരയാവാനായിരം പേര്‍
എംഎഫ്, റുഷ്ദി, തസ്ലിമ
തിരയിരന്പം തീര്‍ത്തവര്‍
തിരയാവാതിരിക്കട്ടെ.





van Gogh created the 10-minute movie Submission. The movie deals with the topic of violence against women in some Islamic societies; telling the stories of four abused Muslim women .He has been killed because of this

No comments: